ഇന്ത്യ ഇസ്രയേലിനുവേണ്ടി...

Tuesday, January 22, 2008

ഇന്ത്യ ഒരു ഉപഗ്രഹത്തെകൂടി (ടെക്സാര്‍) വിജയകരമായി വിക്ഷേപിച്ചെന്ന് കേള്‍ക്കുമ്പോള്‍ ഏത് ഇന്ത്യക്കാരനേയും പോലെ ഞാനും കോള്‍മയിര്‍ കൊള്ളേണ്ടതു തന്നെ. പക്ഷേ ഇസ്രായേലിന് ചാരപ്പണി നടത്തുന്നതിന്, ഇറാന്റെ സൈനിക, പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ രഹസ്യ വിക്ഷേപണം എന്ന് അറിയുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്താതിരിക്കുന്നതെങ്ങിനെ?

‘ഓ, ഇതിലെന്തിത്ര ലജ്ജിക്കാനിരിക്കുന്നു. ഇസ്രായേലിന് ഒരു ഉപഗ്രഹം വിക്ഷേപിക്കേണ്ടതുണ്ട്. അത് അവരുടെ ആവശ്യമാണ്. ‘മനസിലുണ്ടെങ്കില്‍ മനോരമ ക്ലാസിഫൈഡ്സിലുണ്ട്’ എന്നോ മറ്റോ അല്ലേ...മത്സരമല്ലേ, വിലകുറച്ചുകൊടുക്കാമെന്ന് പറഞ്ഞ മാര്‍ക്കറ്റിലേക്ക് അവര് വന്നുകാണും. ബഹിരാകാശത്തെത്തിക്കുക എന്നതല്ലേ നമ്മുടെ കരാറ്. കച്ചവടക്കാരന് മറ്റെന്തെങ്കിലും നോക്കാനുണ്ടോ. ലാഭം ഉണ്ടോ ഇല്ലിയോ എന്ന് നോക്കിയാല്‍ പോരേ നമുക്ക്...’എന്ന് ചോദിക്കുന്നവരും കാണും. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന് ലാഭമുണ്ടാക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം കൂട്ടികൊടുപ്പല്ലേ എന്ന് ഈ ‘സാമ്പത്തിക ബുദ്ധിജീവികള്‍’ എന്നാണാവോ തിരിച്ചറിയുന്നത്.

അമേരിക്കാവൊക്കെ പണമുണ്ടാക്കുന്നത് ഇങ്ങിനെയൊക്കെ തന്നെയല്ലേ, അതുകൊണ്ടല്ലേ അമേരിക്ക ഇന്ത്യയുടെ ഈ നീക്കത്തെ എതിര്‍ത്തത് എന്നല്ലേ അടുത്ത ചോദ്യം. കൂട്ടികൊടുപ്പ് അമേരിക്കാവിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.

സഞ്ചാരികളില്‍ നിന്നും കേട്ടും വായിച്ചും അറിഞ്ഞ, പ്രകൃതിവിഭവങ്ങളാലും സമ്പത്തിനാലും പ്രതാ‍പികളായ ഇന്ത്യയുമായി കച്ചവടബന്ധത്തിലേര്‍പ്പെടാന്‍ യൂറോപ്പില്‍നിന്നൊരു സമുദ്രപാതകണ്ടെത്താന്‍ ഇറങ്ങിതിരിച്ച അമരിഗോ വെസ്പുച്ചി തിരിച്ചു ചെന്നത് കുറച്ച് കാട്ടുകോഴികളേയും കാട്ടുജാതിക്കാരേയും കൊണ്ടാണത്രേ. ഇന്ത്യയിലൊരു ചുക്കുമില്ല എന്ന്‍ പറഞ്ഞ വെസ്പുച്ചിയെ തിരുത്തിയത് പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് കൊളംബസാണത്രേ. വെസ്പുച്ചി പോയത് അമേരിക്കയിലേക്കാണെന്ന് അപ്പോഴാണത്രേ മനസിലാകുന്നത്. എന്തായാലും വെസ്പുച്ചിയുടെ സ്മരണക്കായി അമേരിക്ക എന്ന പേര് ആ സ്ഥലത്തിന് നല്‍കിയതോടൊപ്പം കുറേ വെള്ളക്കാരെ യൂറോപ്പില്‍ നിന്ന് അങ്ങോട്ട് കയറ്റിയയക്കുകയും അവര്‍ അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി മാറ്റുകയും ചെയ്തുവെന്നത് പിന്നത്തെ കഥ. അവിടെ തുടങ്ങുന്നു കയ്യേറ്റവും കൂട്ടികൊടുപ്പും. ആ അമേരിക്കക്കാരന്റെ സംസ്കാരത്തെ നമ്മുടെ സംസ്കാരം കൊണ്ട് താരതമ്യം ചെയ്യാനൊക്കില്ല. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നതും അല്ലാത്തതുമായ വാലാട്ടിപട്ടികളുടെ ഇത്തരം നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മറ്റുരാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവന്നെങ്കിലെന്ന് ആശിക്കുന്നു.

Read more...

ടി.പത്മനാഭനും യാത്രാവിവരണവും

Tuesday, January 15, 2008

യാത്രാവിവരണങ്ങള്‍ ഏത് തെണ്ടിക്കുമെഴുതാവുന്നതാണെന്നും അതുകൊണ്ടാണ് താന്‍ യാത്രാവിവരണം എഴുതാത്തതെന്നും ടി.പത്മനാഭന്‍. അവാര്‍ഡുകളിലും സ്ഥാനമാനങ്ങളിലും തനിക്കുള്ള അലര്‍ജി വ്യക്തമാക്കിയതിനു ശേഷമാണത്രേ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്. എന്തായാലും വെടി അകാശത്തേക്കല്ല.

:))) ബൂലോകത്തിലെ യാത്രാവിവരണങ്ങള്‍ കണ്ടോ എന്തോ?:):)

Read more...

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP